പോസ്റ്റുകള്‍

ഒക്‌ടോബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നെൽവയൽ ഉടമകൾക്ക് റോയൽറ്റി

ഇമേജ്
  ക ർഷകനാണ് ഒരു നാടിന്റെ നട്ടെല്ല്. കൃഷിയില്ലാതെ ഭക്ഷണമില്ല. കാർഷിക രംഗത്തെ സ്വയം പര്യാപ്തതയും ആവശ്യമാണ്. നെൽകൃഷി ഉൾപ്പെടെ പച്ചക്കറി കൃഷിയും പ്രോത്സാഹിപ്പിച്ച്  നാടിന് വികസനത്തോടൊപ്പം അടിസ്ഥാനപരമായ ഭക്ഷ്യലഭ്യത ഉറപ്പു വരുത്തുകയാണ് സർക്കാർ. 2008 ലെ നെൽവയൽ തണ്ണീർത്തട നിയമത്തിനു ശേഷം നെൽവയലുകളുടെ സംരക്ഷണത്തിനായി ഏതാനും ഭേദഗതികൾ  സർക്കാർ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി നെല്ലുല്പാദനത്തിൽ 20 വർഷത്തെ റെക്കോർഡ് നേടാൻ നമ്മുടെ നാടിനായി. 50,000 ഏക്കർ തരിശു നിലങ്ങൾ കതിരണിഞ്ഞു. 2.20 ലക്ഷം ഹെക്ടറിൽ 9 ലക്ഷം മെട്രിക് ടൺ നെല്ലുല്പാദനം എന്ന നേട്ടം ചെറുതല്ല. നേരത്തെ 1.92 ലക്ഷം ഹെക്ടറിൽ 6.8 ലക്ഷം മെട്രിക് ടൺ നെല്ലുല്പാദനം മാത്രമാണുണ്ടായിരുന്നത്.  നിലവിൽ കേരളത്തിലാണ് രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന വില നൽകി നെല്ല് സംഭരിക്കുന്നത്.  ഇപ്പോൾ നെൽവയലിന്റെ ഉടമകൾക്കു റോയൽറ്റി നൽകിക്കൊണ്ടു  ഉടമസ്ഥർക്കു കൂടി പ്രോത്സാഹനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു കൊണ്ട്  സർക്കാർ കാർഷിക മേഖലയ്ക്ക് മുതൽക്കൂട്ടാവുന്ന പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്. 2020-21 ലെ ബജറ്റിൽ നെൽകൃഷി വികസനത്തിനായി ആകെ 118.24 കോടി രൂപ വകയിരുത്തിയി

സുഭിക്ഷ കേരളം

ഇമേജ്
  “ഉ ദര നിമിത്തം ബഹുകൃത വേഷം“ ധരിച്ച് എങ്ങനെയെങ്കിലുമൊക്കെ  ജീവിതം മുന്നോട്ട് നീക്കുന്ന സാധാരണക്കാർക്ക് ഒരു നേരത്തെ ഭക്ഷണം വളരെ വിലപ്പെട്ടതാണ്. അത് കുറഞ്ഞ ചെലവിൽ അവർക്ക് നൽകാൻ കഴിയുന്നത് പുണ്യ പ്രവർത്തി തന്നെയാണ്. പ്രത്യേകിച്ചും കോവിഡ് ലോക്ഡൗൺ, പ്രളയം  തുടങ്ങിയവ കാരണം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഓട്ടേറെ പേർക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭ്യമായാൽ അത് അവരുടെ അധ്വാനത്തിന് കൂടുതൽ ഊർജ്ജം നൽകും. ജനങ്ങളുടെ ശാരീരിക-മാനസിക ആരോഗ്യവും അധ്വാനിക്കാനുള്ള അവരുടെ ശേഷിയും മെച്ചപ്പെടുന്നത് നാടിന്റെ വികസനത്തെ ത്വരിതപ്പെടുത്തും. ആവശ്യക്കാർക്ക് സൗജന്യമായി ഒരു നേരത്തെ ഭക്ഷണം നൽകുക എന്ന ഉദ്ദേശത്തോടെ സർക്കാർ ആരംഭിച്ച പദ്ധതിയാണ് “സുഭിക്ഷ“.            പതിമൂന്നാം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായി 2017- 18 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച വിശപ്പുരഹിത കേരളം പദ്ധതിയാണ് സുഭിക്ഷ. ഈ പദ്ധതി നടപ്പാക്കുന്നതിനായി വിവിധ ജില്ലകൾക്കായി 3.74 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.  പ്രാരംഭ ഘട്ടത്തിൽ ആലപ്പുഴ നഗരസഭയിലെ 130ഓളം കിടപ്പു രോഗികൾക്ക് വീടുകളിൽ സൗജന്യമായി ഭക്ഷണം എത്തിച്ചു.  ഇത് കൃത്യമായി നടപ്പാക്കുന്നതിന് ആലപ്പുഴ ജില്ലാ ക

ഇൻസ്റ്റിറ്റ്യുട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി.

ഇമേജ്
  . “ഈ തോന്നയ്ക്കൽ പഞ്ചായത്തിലെ ഓരോ അരിയും ഞാൻ പെറുക്കിയെടുക്കും“ എന്ന സിനിമാ ഡയലോഗു പോലായി കാര്യങ്ങൾ. പെറുക്കിയെടുക്കുന്നത് അരിയല്ല. വൈറസിനെയാണെന്ന് മാത്രം. തോന്നയ്ക്കലിലേതു മാത്രമല്ല കേരളത്തിലെയും ചിലപ്പോ ലോകത്തിലെ ഏത് കോണിലേയും വൈറസുകളെ പെറുക്കിയെടുക്കാൻ ഒരു വൈറോളജി ഇൻസ്റ്റിറ്റ്യുട്ട് ഇതാ തോന്നയ്ക്കലിൽ. വായിച്ചു നോക്കൂ     ആദി കാലം മുതലേ നമ്മുടെ കേരളം ലോകസഞ്ചാരികൾക്ക് പ്രിയങ്കരമായിരുന്നു.  വാസ്കോ  ഡ ഗാമ കോഴിക്കോട് കാപ്പാട് കപ്പലിറങ്ങുന്നതിനു മുമ്പ് തന്നെ മുസിരിസിലും പൊന്നാനിയിലുമുൾപ്പെടെ വിദേശികൾ എത്തിയിരുന്നതായി ചരിത്രം പറയുന്നു. അതുപോലെ കേരളീയർ തിരിച്ച് അന്യനാടുകളിലേക്ക് ചേക്കേറുന്ന പതിവും     വർഷങ്ങൾക്കു മുമ്പേ ആരംഭിച്ചിരുന്നു. വിദേശ ഉല്പന്നങ്ങളോടൊപ്പം ലോകത്തിലെ ഏത് കാര്യവും കേരളത്തിലുമെത്തി. രോഗങ്ങൾ പോലും ഈ പതിവ് തെറ്റിച്ചില്ല. ഇന്നും ലോകത്തിലെ ഏതൊരു കോണിലുമുണ്ടാവുന്ന പകർച്ചവ്യാ‍ധികൾ മുറ തെറ്റാതെ കേരളത്തിലെത്തുന്നുണ്ട്. ലോകത്തെ പിടിച്ചുലച്ച കോവിഡ് ഇന്ത്യയിൽ തന്നെ ആദ്യമായി കേരളത്തിലാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നിട്ടും കേരളം കോവിഡിനെ ആദ്യ രണ്ട് ഘട്ടങ്ങളിൽ മികച്ച രീതിയിൽ പ്രതിരോ

അതിഥി തൊഴിലാളികൾക്കായി ആവാസ് ഇൻഷുറൻസ്

ഇമേജ്
കേരളത്തിലെ തൊഴിൽമേഖല ഇന്ന് ഏറെ മാറി കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇന്ന് കേരളത്തിന്റെ തൊഴിൽ രംഗത്ത് അധ്വാന വർഗത്തിന്റെ ആണിക്കല്ലായി നില കൊള്ളുന്നത്. അവരില്ലാതെ നമ്മുടെ നിർമ്മാണ മേഖലയും ഹോട്ടൽ, സ്പാ, ഗാർഹിക തൊഴിൽ മേഖലകളും മുന്നോട്ട് പോവില്ലെന്ന സാഹചര്യമാണ് നിലവിൽ കേരളത്തിലുള്ളത്. കേരളത്തിന്റെ ഭാഗമായാണ് ഇതര സംസ്ഥാന തൊഴിലാളികളെ കാണുന്നത്. ഏത് സാഹചര്യത്തിലും കേരളീയര്‍ തങ്ങളെ സഹോദരഭാവത്തോടെയാണ് കാണുന്നതെന്ന തിരിച്ചറിവ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുമുണ്ട് . കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുകയെന്നത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയുമാണ്. സ്വദേശികള്‍ക്കെന്നപോലെ പുറമെ നിന്ന് വന്ന് ഇവിടെ ജോലി ചെയ്യുന്നവര്‍ക്കും നിയമപരിരക്ഷയുണ്ട്. ഈ തൊഴിലാളികളെ അതിഥികളായി കണ്ട് ജനക്ഷേമ പദ്ധതികളുമായി മുന്നോട്ടു പോവുകയാണ് കേരള സർക്കാർ. അതിനാൽ തന്നെ ഇവരുടെ ക്ഷേമത്തിന് വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് തൊഴിലെടുക്കാന്‍ എത്തുന്ന ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ആവാസ് എന്ന പേരില്‍ ഇന്‍ഷ്വറന്‍സ്-ചികിത്സാ പദ്ധതികള്‍ നടപ്

അതിഥിതൊഴിലാളികള്‍ക്ക് തണലായി അപ്‌നാഘര്‍

ഇമേജ്
  അതിഥിതൊഴിലാളികള്‍ക്ക് തണലായി  അപ്‌നാഘര്‍ സ്വ ന്തമായി ഒരു വീട്  എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ രാപ്പകൽ    അധ്വാനിക്കുന്ന മനുഷ്യരാണ് നമുക്ക് ചുറ്റും. വീടെന്ന നാലു ചുവരുകൾക്ക് നമ്മുടെ ശാരീരിക മാനസിക ആരോഗ്യം നിർണ്ണയിക്കുനതിൽ പ്രധാന പങ്കാണുള്ളത്.   കേരളത്തിന്റെ നിർമ്മാണ മേഖലയിലും മറ്റ് മേഖലകളിലും ജോലി ചെയ്യുന്ന നമ്മുടെ അതിഥി തൊഴിലാളികളും സ്വന്തമായി ഒരു കൊച്ചു വീടും മറ്റ് ചെറിയ സൗകര്യങ്ങളും നാട്ടിലുള്ള അവരുടെ ഉറ്റവർക്ക് ഒരുക്കുകയെന്ന അവരുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനാണ് ഇവിടെ വന്ന് തൊഴിലെടുക്കുന്നത്. ഈ തൊഴിലാളികളിൽ ഭൂരിഭാഗവും ഒറ്റമുറിയിൽ കൂട്ടമായാണ് താമസിച്ചിരുന്നത്. വൃത്തിഹീനമായ പരിസരങ്ങൾ കാരണം തൊഴിലാളികൾക്കിടയിലെ രോഗങ്ങളും വർദ്ധിച്ച സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.  ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കേരളത്തിലെത്തിയ ഇവരെ അതിഥികളായാണ് കേരള സർക്കാർ പരിഗണിച്ചത്. അതിഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനായി നൂതനമായ പദ്ധതികളാണ് കേരള സർക്കാർ ആവിഷ്ക്കരിച്ചത്.  സ്വസ്ഥമായി താമസിക്കാനൊരിടം അതിഥി തൊഴിലാളികൾക്ക് ഒരുക്കുകയെന്നതായിരുന്നു പ്രധാന ലക്ഷ്യം.   തൊ ഴിലും നൈപുണ്യവും  വകുപ്പിന്റെ കീഴിൽ 

അനുയാത്ര

ഇമേജ്
പൂ ർണ്ണരായവർ  ഈ ലോകത്ത് ആരും തന്നെയില്ലെന്നാണ്  മഹദ്വചനം. പരിമിതികൾ മറച്ചുവെച്ച്  ജീവിക്കുന്ന മനുഷ്യർക്കിടയിൽ പ്രത്യക്ഷമായ ഭിന്നശേഷികളോടെ ജീവിക്കുന്നവർ  പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ജീവിതത്തിൽ വിജയം നേടുന്നതിന് ചരിത്രം സാക്ഷിയാണ്. ശരീരത്തിലെ അവയവങ്ങളുടെ  പൂർണ്ണത ജീവിതവിജയത്തിന്റെ അടയാളപ്പെടുത്തൽ അല്ലെന്നതും സത്യമാണ്. ഭിന്നശേഷിക്കാർക്ക് സാധാരണ ജീവിതം സാധ്യമാക്കിയാൽ അത് ഒരു  സമൂഹത്തിന്റെ തന്നെ  പുരോഗതിയിൽ മുതൽക്കൂട്ടാവും. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി മുന്നിട്ടിറങ്ങുകയെന്നത്  സർക്കാരിന്റെ കടമയുമാണ്. അവരുടെ ഇച്ഛാശക്തിയും കഴിവുകളും പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനും പുരോഗതിയിലേക്ക് നയിക്കുന്നതിനുമായി ഒട്ടേറെ പദ്ധതികളാണ് സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്നത്. ഭിന്ന ശേഷി മേഖലയില്‍ അനിവാര്യമായ ഇടപെടലുകള്‍ നടത്തുന്ന “അനുയാത്ര“  സമഗ്ര പദ്ധതി അത്തരത്തിലുള്ളതാണ്.   കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ആണ്  അനുയാത്ര നടപ്പാക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുതല്‍ പുനരധിവാസം വരെയുളള സമീപനമാണ് അനുയാത്ര.  അന്താരാഷ്ട്ര കാഴ്ച്ചപ്പാടുകള്‍ക്കും സമീപനങ്ങള്‍ക്കും  2016-ലെ ഭിന്നശേഷി അവകാ

കെ ഫോണ്‍ പദ്ധതി

ഇമേജ്
എല്ലാവർക്കും ഇന്റർനെറ്റ് ഇ ന്റര്‍നെറ്റ് എന്ന സമാന്തര ലോകത്ത് ഇന്ന്  സാധ്യമാവാത്ത  ഇച്ഛകളൊന്നും തന്നെ മനുഷ്യനില്ല. സ്റ്റീഫൻ ഹോക്കിങ്ങിന്റെ വാക്കുകൾ കടമെടുത്താൽ  തലച്ചോറിനകത്തെ ന്യൂറോണുകൾ പരസ്പരം ആശയം കൈമാറുന്നതു പോലെ ലോകം ഇന്ന് ഇന്റര്‍നെറ്റിലൂടെ വിവരങ്ങൾ കൈമാറി സാങ്കേതികതക്കും ഒരു  ജൈവിക  മാനം നൽകിയിരിക്കുകയാണ്. ആരോഗ്യ കാർഷിക വിദ്യാഭ്യാസ സാമ്പത്തിക മേഖലകളിലുൾപ്പെടെ സകല മേഖലകളും ഇന്റ്ർനെറ്റിനെ ആശ്രയിച്ചാണ് ഇന്ന് നിലനിൽക്കുന്നത്.  കോവിഡ് കാലത്ത് സമൂഹത്തിന്റെ ഗതിവിഗതികൾ  നിർണ്ണയിച്ചതും ഈ വിവരസാങ്കേതികത തന്നെ. എല്ലാവർക്കും ഇന്റർനെറ്റ്  അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. അതിവേഗ ഇന്റര്‍നെറ്റ്  കുറഞ്ഞ ചിലവില്‍ എല്ലാവർക്കും നൽകുകയെന്നത്  സർക്കാരിന്റെ പ്രഖ്യാപിത നയവുമാണ്.  ഗ്രാ മപ്രദേശങ്ങളിലുൾപ്പെടെ ഇന്റ്ർനെറ്റ്  എത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നവീന പദ്ധതി ആണ്‌ കെ-ഫോണ്‍. സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവുമാക്കുകയാണ് ലക്ഷ്യം. അതിനായി  സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നുണ്ട്. അതുവഴി അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലും,  30,000 ത്തോളം ഓഫ

വ്യവസായസൗഹൃദസംസ്ഥാനം

ഇമേജ്
  ദാ ക്ഷായണി ബിസ്കറ്റ് ഫാക്ടറി തുടങ്ങാൻ സർക്കാർ ചട്ടങ്ങളോട് ഏറ്റുമുട്ടുന്ന സേതുമാധവനെ മിഥുനം എന്ന സിനിമയിൽ മലയാളികൾ കണ്ടിട്ടുണ്ട്. മോഹൻലാൽ എന്ന നടൻ അനശ്വരമാക്കിയ ഈ കഥാപാത്രത്തെ മലയാളികൾ മറക്കാനും സാധ്യതയില്ല. ഈ സിനിമ കണ്ട് ഒരു വ്യവസായം തുടങ്ങാൻ എന്തൊക്കെ സർക്കാർ കടമ്പകൾ കടക്കണമെന്ന് നമ്മളിൽ ചിലർക്കെങ്കിലും തോന്നിയിട്ടുമുണ്ട്. എന്നാൽ സംസ്ഥാനത്ത് ആർക്കും വ്യവസായം തുടങ്ങാൻ സാധിക്കുന്ന വിധം ലളിതമാണ് ഇപ്പോൾ കാര്യങ്ങൾ. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുകയാണ്  സർക്കാർ. വാണിജ്യ വ്യവസായാന്തരീക്ഷം മെച്ചപ്പെടുത്താൻ വളരെ ആത്മാർത്ഥമായ ചടുലമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്.  വ്യ വസായവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലളിതമാക്കി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കൂടുതൽ കാര്യക്ഷമവും ഫലപ്രദവും സുതാര്യവുമായ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയാണ് സർക്കാർ. ഇതിനായി ഏതെല്ലാം മേഖലകളിലാണ് മാറ്റങ്ങൾ വരുത്തേണ്ടതെന്ന് കണ്ടെത്തുകയായിരുന്നു പ്രധാന വെല്ലുവിളി. എന്നാൽ വെല്ലുവിളികൾ വിജയത്തിലേക്കുള്ള മാർഗം തെളിക്കുകയായിരുന്നു. ഇനി മുതൽ വ്യവസായ സംരംഭങ്ങൾക്ക് ഒരാഴ്ച്ചക്കകം അ

കേരള യൂത്ത് ലീഡർഷിപ് അക്കാദമി

ഇമേജ്
യുവത്വത്തിന്റെ മുന്നേറ്റം കേരള യൂത്ത് ലീഡർഷിപ് അക്കാദമി ജീ വിതത്തിലെ ഇന്നത്തെ പ്രതിസന്ധികളാണ് നാളത്തെ നേതൃത്വത്തെ ജനിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കേരളം അഭിമുഖീകരിച്ച ദുരന്ത മുഖങ്ങളിലെല്ലാം പ്രതിസന്ധികളെ അതിജീവിക്കാൻ ഊർജ്ജം നൽകി ജനങ്ങൾക്കൊപ്പം പേരോ നാടോ പോലും വെളിപ്പെടുത്താതെ രാപ്പകൽ പ്രവർത്തിച്ച ഒരു കൂട്ടം യുവതീയുവാക്കളുണ്ട് നമുക്കിടയിൽ. നാളത്തെ നേതൃസ്ഥാനം അലങ്കരിച്ച് സാമൂഹിക  ഉത്തരവാദിത്വത്തോടെ ഒരു നാടിനെ നയിക്കാൻ പ്രാപ്തിയുളളവരുണ്ട് അക്കൂട്ടത്തിൽ. കേരളത്തെ പിടിച്ചുലച്ചുകൊണ്ട് സമീപകാലത്തുണ്ടായ ദുരന്തങ്ങളിൽ നിന്നും നമ്മൾ കര കയറിയ സാഹചര്യങ്ങൾ നമ്മുടെ  യുവത്വത്തിന്റെ ശക്തി എന്താണെന്ന് ബോധ്യപ്പെടുത്തി തന്നു.  യുവത്വത്തിന്റെ ഈ ഊർജ്ജത്തെ ശരിയായി വിനിയോഗിച്ച് കഴിവിനനുസൃതമായ അവസരങ്ങൾ ലഭ്യമാക്കി നാടിനെ പുരോഗതിയിലേക്ക് നയിക്കുക  എന്നത് സർക്കാരിന്റെ കടമയാണ്. ഈ ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച   പദ്ധതിയാണ് കേരള യൂത്ത് ലീഡർഷിപ് അക്കാദമി. പതിനെട്ടിനും നാല്പതിനും ഇടയിലുള്ളവരെ ലക്ഷ്യം വെച്ചാണ് അക്കാദമി ആരംഭിച്ചത്. ആ ധുനിക ലോകത്തിന്റെ നിലവാരത്തിലേക്ക് യുവതയുടെ കഴിവുകളുയർത്തി അവരെ മികച്ച പ്രൊഫഷണ

ആരോഗ്യം, സാന്ത്വനം കൈയെത്തും ദൂരത്ത്

ഇമേജ്
  കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ലോ കത്തിനു തന്നെ മാതൃകയായി ആരോഗ്യ രംഗത്ത് കേരളം മുന്നേറുകയാണ്. കോവിഡ് മരണ നിരക്ക് കുറയ്ക്കുന്നതിനും രോഗബാധിതരുടെ എണ്ണം ഒരു പരിധിക്കപ്പുറത്തേക്ക് കടക്കാതെ പിടിച്ചു നിര്‍ത്തുന്നതിനും നമ്മുടെ ആരോഗ്യ മേഖലക്ക് കഴിഞ്ഞുവെന്നത് ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്നു. സബ്‌സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെ നീണ്ടതാണ് നമ്മുടെ ആരോഗ്യ സംവിധാനം. ഇവിടെയെല്ലാം വലിയ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. താഴേക്കിടയില്‍ നമ്മളുണ്ടാക്കിയ ശക്തമായ അടിത്തറയാണ് ഇതിനെല്ലാം ആധാരം. എല്ലാ   പൗരന്മാര്‍ക്കും മികച്ച  ചികിത്സയും പ്രതിരോധസംവിധാനങ്ങളില്‍ ഊന്നിയ ആരോഗ്യ സംവിധാനവും തുല്ല്യമായി ഉറപ്പു വരുത്തുകയെന്ന   നയത്തിലൂടെ നാം മുന്നേറുകയാണ്. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആര്‍ദ്രം മിഷനാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.  സം സ്ഥാനത്തെ പൊതുമേഖലാ ചികിത്സാ സംവിധാനങ്ങളെ രോഗീസൗഹൃദവും ജനസൗഹര്‍ദ്ദപരവുമായി ആധുനികവല്‍ക്കരിക്കാനും ജനങ്ങളുടെ ചികിത്സാചെലവ് കുറയ്ക്കാനുമുള്ള ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആര്‍ദ്രം മിഷന്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണക്കാരന് വീടിന് തൊട്ടടുത്ത് ഏറ്റവും

പച്ചത്തുരുത്ത്

ഇമേജ്
 പച്ചത്തുരുത്ത്            എ ല്ലാം ഒരു വിരല്‍ത്തുമ്പിനപ്പുറത്ത്  നേടാനാകുന്ന ആധുനികസൗക ര്യങ്ങളുള്ള നഗരങ്ങള്‍ വികസനത്തിന്റെ അടയാളമാണ്. കേരളത്തിലെ നാട്ടിന്‍പുറങ്ങള്‍ പോലും അതിവേഗ വികസനത്തിന്റെ പാതയില്‍ നഗരവത്ക്കരണത്തിന് വഴിമാറുകയുമാണ്.  നഗരവല്‍ക്കരണത്തിലമര്‍ന്ന് നാടിന്റെ തനത് പ്രകൃതി ചവിട്ടിയരക്കപ്പെട്ടപ്പോള്‍ നല്ലൊരു നിശ്വാസത്തിനു പോലും നമുക്കിടമില്ലാതായി. ജനസംഖ്യാ വര്‍ദ്ധനവും അണുകുടുംബ സംവിധാനവും നഗരവല്‍ക്കരണവും കാരണം  ഗ്രാമങ്ങളിലേതുള്‍പ്പെടെ വിശാലമായ സുന്ദര പ്രകൃതിയും ശുദ്ധവായുവും നമുക്ക്  അന്യമായി. തങ്ങളുടെ ആവാസ ഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട അമേരിക്കന്‍ ഭരണകൂടത്തോട് റെഡ് ഇന്ത്യന്‍ ഗോത്രതലവനായിരുന്ന സിയാറ്റില്‍ മൂപ്പന്‍ നല്‍കിയ മറുപടിയിലെ ചില വാക്കുകള്‍ പ്രസക്തമാവുന്നത് ഇവിടെയാണ്. ' ഈ വായു പവിത്രമാണ്. ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഈ ആകാശവും ഈ മണ്ണിന്റെ ചൂടുമെല്ലാം  നമുക്ക് മാത്രം സ്വന്തമല്ല.  ഈ ഭൂമി ഒരു കച്ചവട ചരക്കുമല്ല.''   ഈ വാക്കുകളെ ഇന്നും ഓര്‍ത്തെടുക്കേണ്ടതുണ്ട്.  ഒ രു പ്രദേശത്തെ ജീവികള്‍ക്കും ചെടികള്‍

വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്

ഇമേജ്
  വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ് ലോ കത്തുണ്ടായ മാറ്റങ്ങൾക്കെല്ലാം ഊർജ്ജം പകർന്നത് ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാനുള്ള മനുഷ്യന്റെ  അടങ്ങാത്ത ആവേശമാണ്. അപ്രതീക്ഷിതമായി എത്തിയ കോവിഡ് എന്ന മഹാമാരിയെ തോല്പിച്ച് മുന്നേറാനുള്ള  മനുഷ്യന്റെ ശ്രമങ്ങൾ  മാറ്റങ്ങളുടെ വലിയ അവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നത്.  സമഗ്ര മേഖലയിലുമെന്ന പോലെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാടും മാറി. സ്ക്കൂളിൽ പോയി അധ്യാപകരിൽ നിന്നും നേരിട്ട് വിദ്യ അഭ്യസിക്കുകയെന്ന പരമ്പരാഗത കാഴ്ച്ചപ്പാടുകൾക്ക് പകരം  ഓൺലൈനായി കമ്പ്യൂട്ടറിലൂടെയും വീട്ടിലിരുന്ന് ടെലിവിഷനിലൂടെയും നമ്മുടെ കുട്ടികൾ പഠിക്കുകയാണ്. ഇങ്ങനെയുള്ള സാമൂഹ്യമാറ്റം ഉണ്ടാവുമ്പോൾ അതിനെ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും പ്രാപ്യമാക്കുകയെന്ന ആശയമാണ് ആധുനിക സമൂഹവും സർക്കാരുകളും ചെയ്യുന്നത്. പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും ടിവിയും കമ്പ്യൂട്ടറും ഉണ്ടാവുകയെന്നത് വികസനത്തിന്റെയും ആവശ്യമാണ്. വരും കാലങ്ങളിലും വിദ്യാഭ്യാസം ഓൺലൈനും ഓഫ് ലൈനുമായി തുടരാനാണ് സാധ്യതകൾ. ഈ സാധ്യത കൂടി മുൻകൂട്ടി കണ്ടാണ് എല്ലാവർക്കും പഠനോപകരണങ്ങൾ എന്ന നൂതന ആശയവുമായി ലാപ്ടോപ്പുകൾ വിതരണം ചെയ്യ