വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്

 വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്




ലോകത്തുണ്ടായ മാറ്റങ്ങൾക്കെല്ലാം ഊർജ്ജം പകർന്നത് ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാനുള്ള മനുഷ്യന്റെ  അടങ്ങാത്ത ആവേശമാണ്. അപ്രതീക്ഷിതമായി എത്തിയ കോവിഡ് എന്ന മഹാമാരിയെ തോല്പിച്ച് മുന്നേറാനുള്ള  മനുഷ്യന്റെ ശ്രമങ്ങൾ  മാറ്റങ്ങളുടെ വലിയ അവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നത്.  സമഗ്ര മേഖലയിലുമെന്ന പോലെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാടും മാറി. സ്ക്കൂളിൽ പോയി അധ്യാപകരിൽ നിന്നും നേരിട്ട് വിദ്യ അഭ്യസിക്കുകയെന്ന പരമ്പരാഗത കാഴ്ച്ചപ്പാടുകൾക്ക് പകരം  ഓൺലൈനായി കമ്പ്യൂട്ടറിലൂടെയും വീട്ടിലിരുന്ന് ടെലിവിഷനിലൂടെയും നമ്മുടെ കുട്ടികൾ പഠിക്കുകയാണ്. ഇങ്ങനെയുള്ള സാമൂഹ്യമാറ്റം ഉണ്ടാവുമ്പോൾ അതിനെ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും പ്രാപ്യമാക്കുകയെന്ന ആശയമാണ് ആധുനിക സമൂഹവും സർക്കാരുകളും ചെയ്യുന്നത്. പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും ടിവിയും കമ്പ്യൂട്ടറും ഉണ്ടാവുകയെന്നത് വികസനത്തിന്റെയും ആവശ്യമാണ്. വരും കാലങ്ങളിലും വിദ്യാഭ്യാസം ഓൺലൈനും ഓഫ് ലൈനുമായി തുടരാനാണ് സാധ്യതകൾ. ഈ സാധ്യത കൂടി മുൻകൂട്ടി കണ്ടാണ് എല്ലാവർക്കും പഠനോപകരണങ്ങൾ എന്ന നൂതന ആശയവുമായി ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്ന  വിദ്യാശ്രീ പദ്ധതി സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്നത്. 



സാധാരണക്കാരനും ലാപ്‌ടോപ്പ് ലഭ്യമാക്കി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലും കേരളം ലോകത്തിനു മാതൃകയാവുകയാണ്‌

സാധാരണക്കാരായ ജനങ്ങൾക്ക് സ്വന്തമായി ലാപ്ടോപ് അല്ലെങ്കിൽ കമ്പൂട്ടർ എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്ന സാഹചര്യമാണ് നമ്മുടെ സമൂഹത്തിൽ ഉണ്ടായിരുന്നത്. ലാപ്ടോപ് അല്ലെങ്കിൽ കമ്പ്യൂട്ടറിനായി 25000 രൂപയോ ഒരു പതിനായിരം രൂപയോ പോലും മുടക്കാൻ സാധാരണക്കാർക്ക് കഴിയില്ല. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ പഠനം തുടങ്ങുന്നതിനു പോലും ടിവി അല്ലെങ്കിൽ ലാപ്ടോപ് വേണ്ടത് അത്യാവശ്യമാണ്. വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈൻ വിദ്യാഭ്യാസം നൽകുന്നെണ്ടെങ്കിലും ലാപ്ടോപ് കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉപകാരപ്പെടും. ഈ സാഹചര്യത്തിലാണ് സർക്കാർ ഓരോ കുട്ടിക്കും ലാപ്ടോപ് വാങ്ങാൻ 15000 രൂപ യുടെ പദ്ധതി കൊണ്ടുവരുന്നത്. കെ എസ് എഫ് ഇ തുടങ്ങിയ ഈ പദ്ധതി 500 രൂപ വീതമുള്ള 30 മാസത്തെ ചിട്ടിയാണ്. 500 രൂപ വീതം മൂന്നു മാസം അടയ്ക്കുമ്പോഴേക്കും ലാപ്ടോപ് കിട്ടും. ബാക്കി തുക 27 മാസം കൊണ്ട് അടച്ചാൽ മതി.  സാധാരണക്കാരനും ലാപ്ടോപ് ലഭ്യമാക്കുകയെന്ന ആശയം ഇന്ത്യയിലോ ലോകത്ത് മറ്റ് എവിടെയുമോ ആരും തന്നെ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഓൺലൈൻ വിദ്യാഭ്യാസത്തിലും കേരളം ലോകത്തിനു തന്നെ മാതൃകയാവുകയാണ്.


ആശയം പ്രാവർത്തികമാക്കി കെ എസ് എഫ് ഇ   സംസ്ഥാനത്തെ ദാരിദ്ര്യനിർമ്മാർജ്ജന മിഷനായ കുടുംബശ്രീയുമായി ചേർന്നാണ്  ‘വിദ്യാശ്രീ‘ ചിട്ടി   ആരംഭിച്ചിരിക്കുന്നത്   കുടുംബശ്രീ അംഗങ്ങളാണ് ചിട്ടിയിൽ ചേരുന്നത്. അഞ്ച് ലക്ഷത്തി നാലായിരം പേർ ചിട്ടിയിൽ ചേരാൻ ഇതിനകം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലധികം പേർ ചിട്ടിയിൽ ചേർന്നു,. ലാപ്ടോപ് ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.  മൂന്നാമത്തെ മാസമായ ഡിസംബർ ആവുമ്പോഴേക്കും കേരളം ലോകത്തിൽ തന്നെ ആദ്യമായി  എല്ലാവർക്കും ലാപ്ടോപ് എന്ന ആശയം പ്രാവർത്തികമാക്കും. 

അഭിപ്രായങ്ങള്‍

  1. സാധാരണക്കാർക്ക് ലഭിക്കേണ്ട അവശ്യ ആനുകൂല്യമാണ് ഗുണമേന്മയുള്ള വിദ്യാഭ്യാസം. ഈ സർക്കാർ മേന്മയേറിയ വിദ്യാഭ്യാസ സാഹചര്യങ്ങൾ സാധാരണക്കാർക്കും പ്രാപ്യമാക്കുന്നു. അഭിവാദ്യങ്ങൾ !

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സാന്ത്വന സ്പര്‍ശവുമായി സാമൂഹിക സന്നദ്ധ സേന

ലോകോത്തര മാതൃക സൃഷ്ടിച്ച് പൊതുജനാരോഗ്യ രംഗം