പോസ്റ്റുകള്‍

വൈദ്യുത വാഹനങ്ങളുടെ ഹരിത പാതയിലേക്ക് അതിവേഗം കേരളം

ഇമേജ്
ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും മാറിനടക്കേണ്ടത് ലോകത്തിന് ഒരു ജീവന്മരണ പ്രശ്‌നമായി മാറിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മനുഷ്യാരാശിയെ അപകടത്തിലാക്കിക്കൊണ്ടിരിക്കുമ്പോള്‍ പുതിയൊരു ലോകക്രമത്തിനായി നടക്കുന്ന പരിശ്രമങ്ങളോട് കേരളവും കണ്ണിചേരുകയാണ്. ഭാവിയുടെ ഇന്ധനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇലക്ട്രിസിറ്റിയിലേക്ക് വാഹനലോകത്തെ പരിചയിപ്പിക്കാനും പരിവര്‍ത്തിപ്പിക്കാനുമുള്ള ശ്രമം കേരളം തുടങ്ങി. 2022ഓടെ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ കേരളത്തിന്റെ നിരത്തുകളിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി ഒരു വൈദ്യുത വാഹന നയം തന്നെ സംസ്ഥാനം രൂപപ്പെടുത്തിക്കഴിഞ്ഞു.  ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും വൈദ്യുത വാഹനങ്ങളെത്തി. ഇന്ത്യയില്‍ ആദ്യമായി വൈദ്യുത ഓട്ടോറിക്ഷകള്‍ നിര്‍മ്മിക്കുന്ന സംസ്ഥാനമാണ് ഇന്ന് കേരളം. ഇവിടെ നിന്ന് പുറംരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും തുടങ്ങി. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് പുറത്തിറക്കിയ കേരളത്തിന്റെ സ്വന്തം ഓട്ടോറിക്ഷ ഇപ്പോള്‍ നിരത്തുകളിലുണ്ട്. ഏകദേശം 2.8 ലക്ഷം രൂപയാണ് ഒരു നീം ജി ഇലക്ട്രിക്ക് ഓട്ടോയുടെ വില. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ത...

ഓളപ്പരപ്പില്‍ തുറക്കുന്ന വഴികളും കുതിക്കുന്ന കേരളവും

ഇമേജ്
സംസ്ഥാനത്തെ ജലപാതകള്‍ ടൂറിസം മേഖലയിലെ കേരളത്തിന്റെ വളര്‍ച്ചയിലേക്ക് പുതിയ വഴികള്‍ വെട്ടിത്തുറന്നിരിക്കുകയാണ്. കനോലി കനാല്‍ അടക്കമുള്ള പാതകള്‍ വലിയ സാധ്യതകളിലേക്കുള്ള വാതിലുകളാണ്. ജലഗതാഗതവകുപ്പിന്റെ ടൂറിസം മേഖലയിലേക്കുള്ള കടന്നുവരവിന് ഈ തിരിച്ചറിവുകളുടെ പശ്ചാത്തലമുണ്ട്. ഈ വഴിയില്‍ ഏറെ വിജയം കൈവരിച്ച ഒരു പദ്ധതിയാണ് 'സീ കുട്ടനാട്' പദ്ധതി. വളരെ ചുരുങ്ങിയ ചെലവില്‍ കുട്ടനാടിനെ കാണാനും ആസ്വദിക്കാനുമുള്ള സൗകര്യമാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ഒരുക്കിയത്. പൊതു ജലഗതാഗത സംവിധാനത്തിനൊപ്പം തന്നെ വിനോദ സഞ്ചാരികള്‍ക്ക് കുട്ടനാടിനെ ആസ്വദിക്കാനുള്ള അവസരമൊരുക്കുന്നതായിരുന്നു സീ കുട്ടനാട്. ഇതിന്റെ ഭാഗമായി കോട്ടയം-ആലപ്പുഴ-കുമരകം റൂട്ടില്‍ അതിവേഗ പാസഞ്ചര്‍ കം ടൂറിസ്റ്റ് ബോട്ട് സര്‍വീസ് 'വേഗ 2' എന്ന പേരില്‍ ആരംഭിച്ചു. ഇതേ മാതൃകയില്‍ തന്നെ അഷ്ടമുടിക്കായലിലും 'സീ അഷ്ടമുടി' എന്ന പേരില്‍ പദ്ധതി ആരംഭിക്കുന്നു. കണ്ണൂര്‍ പറശ്ശിനിക്കടവില്‍ ടൂറിസം ആവശ്യങ്ങള്‍കൂടി ഉള്‍പ്പെടുത്തി ബോട്ട് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ജലഗതാഗത മേഖലയെ ഏറെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണിതെ...

അതിഥികളേയും തൊഴിലാളികളേയും കൂടെ നിര്‍ത്തി പുതിയ തൊഴില്‍ നയം

ഇമേജ്
പ്രവാസത്തിന്റെയും പ്രവാസികളുടെയും വേദനകളുടെ കത്തുപാട്ടുകള്‍ ഏറെ കേട്ടവരും പാടിയവരുമാണ് മലയാളികള്‍. കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ തങ്ങളെത്തന്നെ കാണാന്‍ മലയാളികള്‍ക്ക് എളുപ്പം സാധിക്കുന്നതും അതുകൊണ്ടാണ്. അങ്ങനെയാണ് അവര്‍ അതിഥി തൊഴിലാളികളാകുന്നതും. അവരുടെ അരക്ഷിതബോധത്തിന്റെ ആഴം കുറയ്ക്കുക എന്നത് മലയാളി ഉണ്ടുകൊണ്ടിരിക്കുന്ന ചോറിനോടുള്ള നന്ദിയുടെ പ്രകാശനം കൂടിയാണ്. ഇക്കാരണത്താല്‍ തന്നെയാണ് മറ്റൊരു സംസ്ഥാനത്തിനും തോന്നാത്ത ഒരാശയം കേരളത്തിന്റെ മനസ്സിലുദിച്ചത്. അതിഥി തൊഴിലാളികള്‍ക്ക് കൂടൊരുക്കുക എന്നതായിരുന്നു അത്. പശ്ചിമബംഗാള്‍, ഒഡിഷ, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, അസം, ബിഹാര്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെ ഭൂരിപക്ഷം അതിഥി തൊഴിലാളികളും എത്തിയിരിക്കുന്നത്. ഇവര്‍ക്കുവേണ്ടി രാജ്യത്തെ ആദ്യ ഹോസ്റ്റല്‍ സംവിധാനം പാലക്കാട് കഞ്ചിക്കോട് തയ്യാറായി. 620 കിടക്ക സൗകര്യവും കുടിവെള്ളം, ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കള, ഡെയ്‌നിങ് ഹാള്‍, എന്നിവയുള്ള ഈ ഹോസ്റ്റലുകളില്‍ ഒരു മുറിയില്‍ 10 പേര്‍ക്കു ഉറങ്ങാനുള്ള സൗകര്യമുണ്ട്. ഭക്ഷണ പാകത്തിന് ഗ്യാസ് കണക്ഷന്‍ സൗജന്യമായാണ് നല്‍കിയത്. കോ...

ആദ്യ ഓപ്പണ്‍ സര്‍വകലാശാലയും ഉന്നത വിദ്യാഭ്യാസ മേഖലയുടെ കുതിപ്പും

ഇമേജ്
എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതായിരുന്നു വിദൂരവിദ്യാഭ്യാസ പരിപാടികള്‍ക്കു പിന്നിലെ ആശയം. ഇതിലൂടെ വിദൂരതയിലിരുന്ന് ധാരാളം പേര്‍ വിദ്യാഭ്യാസം നേടിയെങ്കിലും അവയുടെ ഗുണനിലവാരം സംബന്ധിച്ച് പ്രസ്തുത കോഴ്സുകള്‍ നടത്തുന്നവര്‍ക്കു തന്നെ സന്ദേഹമുള്ള കാലമുണ്ടായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ഇത്തരം പരിമിതികളെ മറികടക്കാന്‍ വിദൂരവിദ്യാഭ്യാസ രംഗത്തിന് സാധിച്ചു. ചില വിദൂര സ്ഥാപനങ്ങളുടെ കോഴ്സുകളുടെ ഗുണനിലവാരത്തിന് മറ്റേതൊരു സര്‍വകലാശാലയുടെ കോഴ്സുകളുടെയും ഒപ്പമോ, പലപ്പോഴും അവയ്ക്കു മീതെയോ നില്‍ക്കാനുള്ള ശേഷിയുണ്ടായി. കേരളത്തില്‍ വിവിധ സര്‍വകലാശാലകള്‍ക്കു കീഴില്‍ ഇത്തരം കോഴ്സുകള്‍ വര്‍ഷങ്ങളായി നടത്തി വന്നിരുന്നതാണ്. റെഗുലര്‍ കോഴ്സുകള്‍ക്കൊപ്പം വിദൂര കോഴ്സുകള്‍ കൂടി നടത്തണമെങ്കില്‍ 3.4 ഗ്രേഡ് കൂടിയേ തീരൂ എന്ന യുജിസിയുടെ നിബന്ധന വന്നതോടെയാണ് പ്രത്യേക ഓപ്പണ്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത് അനിവാര്യമായിത്തീര്‍ന്നത്. പുതിയ സര്‍വ്വകലാശാലയുടെ വരവോടെ സംസ്ഥാന വിദൂര വിദ്യാഭ്യാസത്തിന് ഏകീകൃതമായ ഒരു ചട്ടക്കൂട് വരികയാണ്. റെഗുലര്‍ കോഴ്സുകള്‍ക്കൊപ്പം വിദൂര കോഴ്സുകള്‍ നടത്തുന്നതിന്റെ പരിമിതികളെ ഇത് മറികട...

പുനര്‍ജനിക്കുന്ന പുഴകള്‍; ചൈതന്യം വീണ്ടെടുക്കുന്ന തീരങ്ങള്‍

ഇമേജ്
ആറന്മുള വള്ളംകളിക്കുള്ള കളിയോടങ്ങള്‍ പോലും കടന്നുപോയിരുന്ന വരട്ടാറിനെക്കുറിച്ച് പുതിയ തലമുറയ്ക്ക് കേട്ടറിവ് മാത്രമാണുണ്ടായിരുന്നത്. പുല്ലും കുറ്റിക്കാടും വളര്‍ന്നുപൊന്തിയ ഒരു ചാല് മാത്രമായി മാറിയിരുന്നു ഈ പുഴ. പളളിയോടങ്ങള്‍ ചതുപ്പിലൂടെ വലിച്ചു കൊണ്ടുപോകേണ്ട ഗതികേടുണ്ടായി. അനിയന്ത്രിതമായ മണലൂറ്റും നദിയുടെ ഒഴുക്കിനു കുറുകെ ഉണ്ടായ ചപ്പാത്തുകളും പാലങ്ങളുമെല്ലാം ചേര്‍ന്നാണ് ഈ പുഴയെ നശിപ്പിച്ചത്. കര്‍ഷകര്‍ കെട്ടുവള്ളങ്ങളില്‍ കരിമ്പ് കൊണ്ടുപോയിരുന്നത് ഈ പുഴയിലൂടെയായിരുന്നു. എന്നാല്‍ പുല്ല് വളര്‍ന്ന് പുഴ കാണാതായതോടെ കരിമ്പ് കൊണ്ടുപോകാന്‍ ചെലവേറിയ കരഗതാഗതത്തെ ആശ്രയിക്കേണ്ടി വന്നു അവര്‍ക്ക്. ഇത് കര്‍ഷകര്‍ക്ക് വലിയ നഷ്ടമുണ്ടാക്കി. ക്രമേണ അവര്‍ കരിമ്പു കൃഷിയില്‍ നിന്നും പിന്‍വലിഞ്ഞു. കരിമ്പിനെ ആശ്രയിച്ച് പ്രവര്‍ത്തിച്ചിരുന്ന ഷുഗര്‍ ഫാക്ടറികളുടെ പ്രവര്‍ത്തനവും നിലച്ചു. ഒരു പുഴയുടെ നാശം അതിന്റെ തീരങ്ങളിലെ സാമൂഹിക-സാമ്പത്തിക ജീവിതത്തെ നശിപ്പിക്കുന്നത് എങ്ങനെയാണെന്നുള്ളതിന്റെ മികച്ചൊരു കേസ് സ്റ്റഡിയാക്കാം വരട്ടാറിന്റെ കഥയെ. 20 വര്‍ഷത്തോളം അനക്കമില്ലാതെ കിടന്ന വരട്ടാറിന് പുനര്‍ജ്ജന്മം കൊടുക്കുകയെന്ന ആശ...

മാലിന്യമില്ലാത്ത പാതകളിലേക്ക് വഴികാട്ടുന്ന ഹരിത കേരളം

ഇമേജ്
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടന ഒരുകാലത്ത് പരിമിതിയായാണ് കണക്കാക്കപ്പെട്ടിരുന്നത്. പശ്ചിമഘട്ടത്തില്‍ നിന്നും ചെങ്കുത്തായി കടലിലേക്ക് ചാഞ്ഞുകിടക്കുന്ന ഈ ഭൂമിയില്‍ കൃഷിയും വ്യവസായവും വാഴില്ലെന്ന് തീര്‍പ്പ് കല്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ പരിമിതിയെ ഒരു നേട്ടമാക്കി മാറ്റി കേരളം മറികടക്കുന്ന അതിജീവനത്തിന്റെ കാഴ്ചയാണ് പിന്നീട് കണ്ടത്. പ്രകൃതിയില്‍ ഹാനികരമായ ഇടപെടല്‍ നടത്തുന്ന വ്യവസായങ്ങള്‍ക്കു പകരം പ്രകൃതിക്കൊപ്പം അതിജീവിക്കാന്‍ സാധ്യത നല്‍കുന്ന ടൂറിസത്തിലൂടെ കേരളം ലോകത്തെ അഭിസംബോധന ചെയ്തു. ടൂറിസം വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ഏതൊരു പ്രദേശവും നേരിടുന്ന വെല്ലുവിളികള്‍ കേരളവും നേരിടുന്നുണ്ട്. അവയിലൊന്നാണ് മാലിന്യ പ്രശ്‌നം. നാറുന്ന നഗരങ്ങള്‍ക്കും, കോഴിവേസ്റ്റുകള്‍ കുമിഞ്ഞു കൂടിയ കുറ്റിക്കാടുകള്‍ക്കുമിടയിലൂടെയുള്ള സഞ്ചാരം ഏതൊരു പ്രകൃതിസ്‌നേഹിക്കും സഹിക്കാവുന്ന കാര്യമായിരുന്നില്ല. ഇതിനെല്ലാമൊടുവില്‍ ചെന്നെത്തുന്ന ടൂറിസം ഡെസ്റ്റിനേഷനുകളിലും കുമിഞ്ഞുകൂടിയ മാലിന്യങ്ങളാണ് സന്ദര്‍ശകരെ സ്വീകരിച്ചിരുന്നത്. ഈ സ്ഥിതിയില്‍ ഒരു മാറ്റം വരുത്തുകയെന്നതായിരുന്നു കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഹരിതകേരള ...

കാര്‍ഷിക മുന്നേറ്റവും പ്രതീക്ഷയുടെ പച്ചത്തുരുത്തുകളും

ഇമേജ്
കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത വന്‍തോതിലുള്ള കൃഷിക്ക് ഒരുകാലത്തും സാധ്യത നല്‍കിയിരുന്നില്ല. കൃഷിയും വിളവും ഏറെ വര്‍ധിച്ചിട്ടുണ്ടെങ്കിലും പച്ചക്കറികള്‍ക്കും ധാന്യങ്ങള്‍ക്കും പണ്ടെന്ന പോലെ ഇന്നും നമ്മള്‍ അയല്‍സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. കേരളം നാണ്യവിളകളില്‍ കാര്യമായി ശ്രദ്ധ ചെലുത്തി. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനു കീഴില്‍ കൊണ്ടും കൊടുത്തുമുള്ള ഒരു രീതിയില്‍ നാം ഇക്കാലമത്രയും പുലര്‍ന്നു. എങ്കിലും ഭക്ഷ്യസ്വയംപര്യാപ്തത എന്നത് ഏത് സമൂഹത്തിന് ഒരാവശ്യം തന്നെയാണ്. ഈ ആവശ്യത്തെ ജനകീയമായ ആവശ്യമാക്കി മാറ്റാനുള്ള അധ്വാനത്തിലാണ് ഹരിതകേരളം മിഷന്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും കൃഷി വകുപ്പിനെയുമെല്ലാം കൂട്ടുപിടിച്ച് കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ കാതലായ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ പ്രത്യക്ഷമാണ് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍. വര്‍ഷങ്ങളായി തരിശു കിടന്നിരുന്ന നിലങ്ങളിലെല്ലാം കൃഷി തുടങ്ങിയിരിക്കുന്നു. തരിശ് രഹിത ഗ്രാമ പദ്ധതിയാണ് ഈ മാറ്റമുണ്ടാക്കിയത്. 89 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇതിനകം തരിശ് രഹിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. 277 ഗ്രാമപഞ്ചായത്തുകളിലായി 1314 വാര്‍ഡ...