നൈപുണ്യകര്‍മ്മസേന

 

കേരളത്തെ പിടിച്ചുലച്ച  വൻപ്രളയക്കെടുതികളുടെ കാലത്ത് ആയിരക്കണക്കിന്  ജീവനുകളെ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ ശ്രമിച്ച ത്യാഗികളായ നന്മ നിറഞ്ഞ ഒരു കൂട്ടം മനുഷ്യരെ നാം കണ്ടു. ഇവരുടെ സേവനം എല്ലാ കാലത്തും പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ അത് സംസ്ഥാനത്തിന് തന്നെ മുതൽക്കൂട്ടാവും. ഈ  സേനയെ സ്ഥിരം സംവിധാനമാക്കുകയെന്ന  ആശയത്തിന് മുളപൊട്ടിയത് അങ്ങനെയാണ്. ദുരന്ത കാലത്ത് പ്രതിരോധ-പുനരധിവാസ ദൗത്യങ്ങളിൽ  ത്യാഗസന്നദ്ധരായി രംഗത്തിറങ്ങിയ നൈപുണ്യകര്‍മ്മസേന നമ്മുടെ നാട്ടിൽ സ്ഥിരം സംവിധാനമാവുകയാണ്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിൽ  ഒരു സംവിധാനം നിലവിൽ  വരുന്നത്.  ഇതുവഴി പതിനായിരത്തോളം നൈപുണ്യകര്‍മ്മസേനാംഗങ്ങളുടെ സേവനം സമൂഹത്തിന് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.   വിദ്യാര്‍ഥികളുടെയും പരിശീലകരുടെയും നൈപുണ്യശേഷിയും സാങ്കേതികജ്ഞാനവും സാമൂഹികാവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്ന വിധം സ്ഥിരം സംവിധാനമാവും.  പ്രകൃതിദുരന്തങ്ങള്‍ ഉള്‍പ്പെടെ ഏത് അടിയന്തരഘട്ടത്തിലും പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കും. 

 
വ്യാവസായിക പരിശീലനവകുപ്പിന്റെ നേതൃത്വത്തിലാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്. തൃപ്പുണിത്തുറ നിയോജകമണ്ഡലത്തിലെ ആറ് കോളനികളിലെ വീടുകളിൽ  നൈപുണ്യകര്‍മ്മസേനാംഗങ്ങള്‍ സേവനപ്രവര്‍ത്തനങ്ങൾ ആരംഭിച്ചു. ഇതോടൊപ്പം എല്ലാ ജില്ലയിലും സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി ഓരോ  പ്രവര്‍ത്തനം വീതം നൈപുണ്യകര്‍മ്മസേന ഏറ്റെടുക്കും. സ്കൂളുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, മറ്റു പൊതുസ്ഥാപനങ്ങള്‍, കോളനികളിലെ വീടുകള്‍ എന്നിവിടങ്ങളിലെ വിവിധ പ്രവർത്തികളും ഇലക്ട്രിക്കൽ ഉപകരണങ്ങളുടെയും മറ്റും അറ്റകുറ്റപ്പണികളും സേനാംഗങ്ങള്‍ ഏറ്റെടുക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് നൈപുണ്യകര്‍മ്മസേന  സേവനരംഗത്തിറങ്ങുക.   തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ജനപ്രതിനിധികളും നൽകുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ  അതാതിടത്തെ പ്രവൃത്തികള്‍ സംബന്ധിച്ച് തീരുമാനിക്കും.  


ര്‍ക്കാര്‍ ഐടിഐകളിലെ ട്രെയിനികളും പരിശീലകരും  ഉള്‍പ്പെടുന്ന നൈപുണ്യകര്‍മ്മസേനയ്ക്ക്  2018 ലെ പ്രളയത്തെ തുടര്‍ന്നാണ് വ്യാവസായിക  പരിശീലനവകുപ്പ് രൂപം നൽകുന്നത്. 2018ലും 2019ലും പ്രളയക്കെടുതി നേരിട്ട ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഹരിതകേരള മിഷന്റെ സഹകരണത്തോടെ നൈപുണ്യകര്‍മ്മസേന ആശ്വാസം പകര്‍ന്നു. നാശനഷ്ടം നേരിട്ട വീടുകളിലെയും സ്ഥാപനങ്ങളിലെയും ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ അറ്റകുറ്റപണി, വയറിംഗ്,  പ്ലംബിംഗ്, വെൽഡിങ്, കാര്‍പ്പന്ററി പ്രവർത്തികളാണ് സൗജന്യമായി നിര്‍വഹിച്ചത്. ആറായിരത്തിലധികം വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി സേവനം നൽകി. ഇതിനുപുറമെ പ്രളയദുരന്തമുണ്ടായ വിവിധ കേന്ദ്രങ്ങളിൽ  ക്യാമ്പുകള്‍ സംഘടിപ്പിച്ച് അറ്റകുറ്റപണികള്‍ നടത്തി.

 
ലക്ട്രീഷ്യന്‍, പ്ലംബര്‍, വയര്‍മാന്‍, കാര്‍പ്പെന്‍റര്‍, വെൽഡര്‍, റഫ്രിജറേഷന്‍ മെക്കാനിക്ക്, ഇലക്ട്രോണിക്സ് മെക്കാനിക്ക് തുടങ്ങിയ ട്രേഡുകളിൽ  പരിശീലനം നേടിയവരാണ് കര്‍മ്മരംഗത്തിറങ്ങിയത്. പ്രകൃതിക്ഷോഭം വന്‍നാശം വിതച്ച ഇടുക്കി എറണാകുളം, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ   സേവനദൗത്യവുമായി രംഗത്തിറങ്ങിയ നൈപുണ്യകര്‍മ്മസേന സമൂഹത്തിന്റെയാകെ പ്രശംസ പിടിച്ചുപറ്റി.  ഏറെ പ്രതികൂലമായ സാഹചര്യങ്ങള്‍ മറികടന്നാണ് ഐടിഐ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും ഈ ദൗത്യം നിറവേറ്റിയത്. പട്ടികജാതി-പട്ടികവര്‍ഗ വികസനവകുപ്പിനു കീഴിലുള്ള ഐടിഐകളിലെയും സ്വകാര്യ ഐടിഐകളിലെയും ഇന്‍സ്ട്രക്ടര്‍മാരും ട്രെയിനികളും അന്ന് സേവനരംഗത്തിറങ്ങി. പരിശീലനം നേടുന്നതോടൊപ്പം സാങ്കേതികപരിജ്ഞാനം പ്രയോഗത്തിൽ  വരുത്താനും സാമൂഹിക-തൊഴിൽ  മേഖലകളിലെ ഇടപെടലുകളിലൂടെ  നൈപുണ്യശേഷി വര്‍ധിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് ഇതുവഴി കഴിയും. 

     
    നിലവിൽ  14 ജില്ലാതല നോഡൽ  ഐടിഐകള്‍ കേന്ദ്രീകരിച്ചാണ് നൈപുണ്യകര്‍മ്മസേനയുടെ പ്രവര്‍ത്തനം. 25 ലക്ഷം രൂപ വിനിയോഗിച്ച് 14 നോഡൽ ഐടിഐകളിലും നൈപുണ്യകര്‍മ്മസേനയ്ക്ക് ആവശ്യമായ യൂണിഫോമും ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കാര്‍ഷികമേഖലയിലും നൈപുണ്യകര്‍മ്മസേനയുടെ സേവനം ഉപയോഗപ്പെടുത്തുന്നത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ട്. അതുപോലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലും അതിജീവനദൗത്യത്തിലും നൈപുണ്യകര്‍മ്മസേനാംഗങ്ങളെ  പങ്കാളികളാക്കുകയാണ് അടുത്ത ലക്ഷ്യം.     അടുത്ത അധ്യയനവര്‍ഷം മുതൽ സംസ്ഥാനത്തെ മുഴുവന്‍ ഐടിഐകളിലേക്കും നൈപുണ്യകര്‍മ്മസേനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. സാങ്കേതികവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് പ്രാദേശിക വികസനത്തിൽ നിര്‍ണായകമായ ഇടപെടൽ  നടത്താന്‍ കഴിയുമെന്ന് നൈപുണ്യകര്‍മ്മസേനയുടെ വിജയം  തെളിയിച്ചിരിക്കുകയാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സാന്ത്വന സ്പര്‍ശവുമായി സാമൂഹിക സന്നദ്ധ സേന

ലോകോത്തര മാതൃക സൃഷ്ടിച്ച് പൊതുജനാരോഗ്യ രംഗം

വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്